Sunday, March 9, 2008

മരിച്ചാല്‍ കൊന്നുകളയും!

മരണം നിരോധിച്ച ഗ്രാമമെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ചിരിവന്നേക്കാം.

പക്ഷേ, ഫ്രാന്‍സില്‍ ഇങ്ങനെ ഒരു ഗ്രാമമെങ്കിലുമുണ്ട്.

തെക്കന്‍ ഫ്രാന്‍സിലെ സാര്‍പോറെന്‍സ് ഗ്രാമത്തിലെ മേയറായ Gerard Lalanne ആണ് മരണം നിരോധിച്ച് ഉത്തരവ് ഇറക്കിയത്. മരിച്ചാല്‍ ബന്ധുക്കള്‍ക്ക് കടുത്ത ശിക്ഷയും ലഭിക്കും. ഗ്രാമത്തിലെ സെമിത്തേരിയില്‍ സ്ഥലമില്ലാത്തതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം.

സാര്‍പോറെന്‍സ് മേയര്‍ എഴുപതുകാരനായ ജെറാര്‍ഡ്‌ ലാലന്‍ തന്റെ പരിധിയിലുള്ള 260 വീട്ടുകാര്‍ക്കാണ് അന്ത്യശാസനം നല്‍കിയത്. സെമിത്തേരിയില്‍ സ്ഥലമില്ലാത്തവരെയും ഗ്രാമത്തില്‍തന്നെ സംസ്കരിക്കണമെന്ന് ആഗ്രഹമുള്ളവരെയും ഗ്രാമാതിത്തിയില്‍ വെച്ച് മരിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നുവെന്നാണ് മേയറുടെ പ്രഖ്യാപനം.

“The first dead person to come along, I'll send him to the state's representative“

എന്നാണ് മേയര്‍ ജനത്തെ വെരട്ടിയിരിക്കുന്നത്.

“Offenders will be severely punished“(മരിച്ചാല്‍ കൊന്നുകളയും!)

എന്നുമുണ്ട് വെരട്ട്...

കാശുള്ളവന്‍ ജീവിച്ചാല്‍ മതി എന്നു കേട്ടിരുന്നു...ഇതിപ്പോള്‍.....?

ഗ്രാമത്തിലെ സെമിത്തേരി വികസിപ്പിക്കാനുള്ള നിര്‍ദേശം കോടതി തടഞ്ഞിരുന്നു. മറ്റൊരു ഗ്രാ‍മമായ കഗ്നാക്സിലെ(Cugnaux) മേയര്‍ കഴിഞ്ഞ വര്‍ഷം ഇത്തരമൊരു ഉത്തരവിറക്കുകയും തുടര്‍ന്ന് സെമിത്തേരി വികസിപ്പിക്കുവാനുള്ള അനുമതി നേടുകയും ചെയ്തിരുന്നു. ഇതാണത്രെ ഇത്തവണ ലാലന്റെ പ്രചോദനം.

സമാധാനപരമായി ചാവാനും കൊല്ലാനുമൊക്കെ എന്തുമാത്രം ബുദ്ധിമുട്ടേണ്ടി വരുന്നു..

AFP വാര്‍ത്ത ഇവിടെ

[ദേശാഭിമാനി വാര്‍ത്ത അവലംബം]